2010, ഒക്‌ടോബർ 28, വ്യാഴാഴ്‌ച

40 വര്‍ഷത്തിനു ശേഷം ശിക്ഷ ലക്ഷ്മണക്ക് ജീവ പര്യന്തം


നക്സല്‍ നേതാവ് വര്‍ഗീസിന്റെ  വധക്കേസ്സില്‍ മുന്‍ ഐ ജി ലക്ഷ്മണക്ക്  എറണാകുളം സി ബി ഐ കോടതി ജീവപര്യന്തം തടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ചിരിക്കുന്നു.അതേസമയം മൂന്നാം പ്രതി മുന്‍ ഡിജിപി വിജയനെ കോടതി വെറുതെ വിടുകയും ചെയ്തു. ഏഴുമാസം നീണ്ട വിചാരണയ്ക്കു ശേഷമായിരുന്നു വിധിപ്രഖ്യാപനം.
1988 -ല്‍ ഈ കേസ്സിലെ ഒന്നാം പ്രതി രാമചന്ദ്രന്‍ നടത്തിയ കുറ്റസമ്മതം ആണ് ഈ കസിന്റെ പുനര്‍ അന്വോഷണത്തിന് വഴിത്തിരിവായത്. പോലീസെ കസ്ടടിയില്‍ ഉണ്ടായ കൊലപാതകം എന്ന നിലയില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു  കേസല്ല ഇതെന്നും കോടതി അഭിപ്രായ പെട്ടിരിക്കുന്നു.
വിധി ഭരണകൂട ഭീഗരതക്ക് എതിരായ താക്കീത് ആണെന്നാണ് കൊല്ലപ്പെട്ട വര്‍ഗീസിന്റെ
സഹോദരങ്ങള്‍ അഭിപ്രായ പെട്ടത്.
അച്ചുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് നടന്ന ഈ കൊലപാതകം ഏറ്റുമുട്ടല്‍ മരണം എന്നാണ് അക്കാലത്തു പ്രച്ചരിക്കപെട്ടത്. മേലധികാരിയുടെ നിര്‍ദേശപ്രകാരം വര്‍ഗീസിന് നേരെ നിറയൊഴിച്ചത് താനാണെന്ന അന്നത്തെ ഹെഡ് കോണ്‍സ്ട്രബില്‍ രാമചന്ദ്രന്റെ കുറ്റസമ്മതമാണ് 
നാല്‍പതു വര്‍ഷത്തിനുശേഴം ഈ വിധിയിലേക്ക് എത്തിച്ച അന്വോഷണത്തിന് കാരണമായത്.
കെ ലക്ഷ്മണയുടെയും പി. വിജയന്റെയും ഭീഷണിക്ക് വഴങ്ങി വര്‍ഗീസിനെ വെടിവച്ചു കൊന്നത് നേരില്‍ കണ്ടു എന്ന്, ഒപ്പമുണ്ടായിരുന്ന മുഹമ്മദു ഹനീഫ എന്ന മുന്‍  പോലീസ്‌ കൊന്‍സ്ട്രബില്‍   ന്റെ മൊഴിയാണ് കോടതി ഇപ്പോള്‍ തെളിവായി സ്വീകരിച്ചത്.
പ്രതികളോടുള്ള പോലീസിന്റെ അന്യാമായ സമീപനങ്ങള്‍ക്ക് ഒരു താക്കീത് കൂടിയാണ് ഈ വിധി. വാസ്തവത്തില്‍ ഒന്നോ രണ്ടോ പോലിസ് ഉദ്യോഗസ്ഥരുടെ മാത്രം തെറ്റായി ഈ പ്രശ്നത്തെ കാണാന്‍ കഴിയില്ല.അന്ന് നിലവിലുണ്ടായിരുന്ന ഭരണകര്‍ത്താക്കളുടെ ഇടപെടല്‍ കൂടി ഈ കൊലപാതകത്തില്‍ ഉണ്ടായിരിക്കണം. ഒന്നാം പ്രതി ഞാന്‍ ആണെന്നും എന്ത് ശിക്ഷയും ഏറ്റു വാങ്ങാന്‍ തയ്യാറാണെന്നും പറഞ്ഞ രാമചന്ദ്രന്‍ ഇല്ലാത്തതു കൊണ്ട്  ലക്ഷ്മണക്ക് ഈ ശിക്ഷ ഒറ്റയ്ക്ക് നേരിടേണ്ടി വന്നു.ഭരണകൂട ഭീഗരത നമുക്ക് കാണിച്ചു തരുന്ന ഒരു സംഭവം കൂടിയാണ് വര്‍ഗീസിന്റെ കൊലപാതകം.
എന്തായാലും ഈ കേസ്സില്‍ ശിക്ഷ വിധിച്ചുകൊണ്ട് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ പ്രശംസനീയവും പ്രതീക്ഷ നല്‍കുന്നതുമാണ്.       

അഭിപ്രായങ്ങളൊന്നുമില്ല: