2015, സെപ്റ്റംബർ 5, ശനിയാഴ്‌ച

ഒരു പ്രാവ് ജീവിതം കൂടി നാടണഞ്ഞു.

ജീവിത പ്രാരാബ്ധങ്ങളിൽ നിന്ന് രക്ഷപെടുന്നതിനു വേണ്ടിയാണു ഷാജഹാൻ പ്രവാസ ജീവിതം തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്.  വളരെക്കാലത്തെ ശ്രമത്തിനു ശേഷം നാട്ടുകാരനായ സുഹൃത്താണ്‌  ദമ്മാമിൽ ഒരു വിസ തരപ്പെടുത്തി കൊടുത്തത്. കുറച്ചു പ്രാവുകളെ നോക്കുന്ന ജോലിയെന്ന് കേട്ടപ്പോൾ തരക്കേടില്ലെന്ന് തോന്നി. എങ്ങിനെയൊക്കെയോ കടം വാങ്ങിയും കുടുംബ ശ്രീയിലൂടെ വാങ്ങിയ പശുവിനെയും കൊഴിയെയുമൊക്കെ വിറ്റും കടൽ കടക്കാനുള്ള പണം സ്വരൂപിച്ചു. 


മരുഭൂമിയിൽ തയ്യാറാക്കിയിട്ടുള്ള പ്രാവ് വളർത്തൽ കേന്ദ്രത്തിൽ എത്തിയപ്പോഴാണ് അമ്പരന്നുപോയത്.
ഒപ്പം കൊഴുത്തു തടിച്ച കുറെ നായ്ക്കളെയും വളര്തുന്നുണ്ടായിരുന്നു.
ഇവക്കെല്ലാം തീറ്റ കൊടുക്കലും കൂട് വ്രിത്തിയാക്കലുമയി വൈകുവോളം പണിയെടുക്കണം. ആയിരത്തി അഞ്ഞൂറോളം വരുന്ന പ്രവുകൾക്കും പതിനഞ്ചു നായ്ക്കൾക്കും പരിചരണം,  മരുഭൂമിയിലെ ഏകാന്ത വാസം ഷാജഹാനെ  പരിഭ്രാന്തനാക്കി . ഭാഷ മനസ്സിലാകാത്തതിനാൽ ഇടയ്ക്കിടെ സ്പോണ്‍സരുടെ  മർദ്ദനവും  ഏല്ക്കേണ്ടി വന്നു .  പ്രാവുകൾക്ക് തീറ്റ നൽകാൻ പോകുന്ന ഷാജഹാനെ കൂടിന്റെ ഉള്ളിലാക്കി പുറത്തു നിന്ന് പൂട്ടുമായിരുന്നു. 

പൊതുവെ ആരോഗ്യമില്ലാത്ത ഷാജഹാന് ഇതിനിടെ കടുത്ത  പനി പിടിപെട്ടു. രാവിലെ വന്നു വൈകിട്ട് മടങ്ങുന്ന അറബി തന്നെ ആഹാരമൊക്കെ തയ്യാറാക്കി കൊടുത്തിരുന്നു. ഒറ്റപ്പെട്ട സ്ഥലത്ത് തനിച്ചുള്ള ജീവിതം ഏറെ ദുരിതത്തിലാക്കി. അങ്ങനെയിരിക്കെ അല്പംഅകലെ ജോലി ചെയ്യുന്ന സുഹൃത്തിന്റെ സഹായത്തൽ ജിദ്ദയിലുള്ള സഹോദരനുമായി ഫോണിൽ ബന്ധപ്പെട്ടു വിവരങ്ങൾ ധരിപ്പിക്കാൻ അവസരം കിട്ടി. ഹൌസ് ഡ്രൈവർ ആയ ജമാലിന് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. 

അദ്ദേഹം കോബാറിൽ ഉള്ള അടുത്ത ബന്ധുവായ  അബ്ദുൽ അസീസിനെ വിളിച്ച് അറിയിച്ചതിനാൽ അദ്ദേഹമാണ് ഷാജഹാന് നാട്ടിലേക്കു പോകുന്നതിനുള്ള വഴിയൊരുക്കിയത്. സാമൂഹിക പ്രവർത്തകരായ ഷാജി വയനാടും, ഹാരിസ് ഫാറൂകും, അലി അൻവറും നിരന്തരമായി നടത്തിയ ചർച്ചകൾക്കൊടുവിൽ, വിസക്കും ചിലവായ തുകയും ടിക്കെറ്റും എടുത്തുനല്കിയാൽ എക്സിറ്റ് നല്കി നാട്ടിൽ അയക്കാൻ  സ്പോണ്‍സർ  തയ്യാറാവുകയായിരുന്നു. അങ്ങനെ ആവശ്യപ്പെട്ട തുകയും ടിക്കെറ്റും അബ്ദുൽ അസീസ്‌ തന്നെ നല്കി എരുമേലി മുക്കൂട്ടുതറ സ്വദേശിയായ ഷാജഹാനെ കഴിഞ്ഞ മാസം എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്കു യാത്രയാക്കി. 

അഭിപ്രായങ്ങളൊന്നുമില്ല: