2010, നവംബർ 18, വ്യാഴാഴ്‌ച

സം സം


അലി അബ്ദുള്ളക്ക് പോലും ഇത് വിശ്വസിക്കാനാവുന്നില്ല. മൂകനും ബധിരനുമായ തന്റെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു പുണ്യ ഭൂമി സന്ദര്‍ശിക്കുക എന്നത്, അത് സഫലമായി എന്നതിനേക്കാള്‍ മറ്റു പലതുമാണ് ഇപ്പോള്‍ അദ്ധേഹത്തെ ആഹ്ലാദ ചിത്തനാക്കുന്നത്.പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിനായിട്ടാണ് സൊമാലിയ ക്കാരനായ, ഇരുപത്തി ഒന്‍പതു വര്‍ഷം മുന്‍പ്  സംസാരശേഷിയും കേള്‍വിയും നഷ്ട്ടമായ  അലി അബ്ദുള്ള ശരീഫ് ബ്രിട്ടനില്‍  നിന്നും സൌദിയില്‍ എത്തിയത്.
സോമാലിയയില്‍ മൂന്ന് ദശകങ്ങള്‍ മുന്‍പ് ഉണ്ടായ അഭ്യന്തര യുദ്ധത്തില്‍ ഇദ്ദേഹത്തിനു വെടിയേറ്റു.അതോടെ മുന്‍പുണ്ടായിരുന്ന സംസാരശേഷിയും കേള്‍വിയും നഷ്ട്ടപ്പെടുകായിരുന്നു. ഈ സംഭവത്തിന്‌ ശേഷം ഇദ്ദേഹം ബ്രിട്ടനില്‍ കുടിയേറി താമസമാക്കി. 
അക്കാലത്ത് പല ചികിത്സയും നടത്തിയെങ്കിലും നഷ്ട്ടമായത് തിരിച്ചു കിട്ടില്ല എന്ന് ഡോക്ടറന്മാര്‍ വിധിയെഴുതി. ഇങ്ങനെയുള്ള കാരണങ്ങളാല്‍ നഷ്ട്ടപ്പെടുന്ന സംസാരശേഷിയും കേള്‍വിയും തിരിച്ചു കിട്ടുമെങ്കില്‍ അത് ആറ്‌ മാസത്തിനുള്ളില്‍ മാത്രമേ ലഭിക്കുകയുള്ളൂ എന്നാണ്  വിദഗ്ദ്ധരുടെ അഭിപ്രായം.
എന്നാല്‍ അത്ഭുതമെന്നു പറയട്ടെ ഹജ്ജ് കര്‍മം ആരംഭിച്ചപ്പോള്‍ ഇദ്ദേഹത്തിനു സംസാര ശേഷിയും കേള്‍വി ശക്തിയും വീണ്ടു കിട്ടി. അള്ളാഹു വിന്റെ മഹത്തായ അനുഗ്രഹം എന്നാണ് അലി അബ്ദുള്ള ഇതിനെ വിശേഷിപ്പിച്ചത്.
ബ്രിട്ടനില്‍ എത്തിയ ശേഷം ആങ്ങ്യ ഭാഷയും മറ്റും സ്വായത്തമാക്കി, വൈകല്യം ഉള്ളവര്‍ക്ക് അനുവദിക്കുന്ന പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡും കരസ്ഥമാക്കി. അങ്ങനെ വികലാംഗരുടെ ആനുകൂല്യങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നത് അദ്ദേഹത്തിനു വളരെ സഹായകവുമായിരുന്നു.
മക്കയില്‍ എത്തി പ്രാരംഭ തവാഫ് (കഅബ വലം വെക്കല്‍ ) നിര്‍വഹിച്ചു, സഫ-മര്‍വക്ക് ഇടയിലെ നടത്തവും പൂര്‍ത്തിയാക്കി സംസം വെള്ളം കുടിച്ചു കഴിഞ്ഞപ്പോള്‍ പ്രഭാത നമസ്കാരത്തിന്റെ ബാങ്ക് വിളി (ബധിരനായ) അദ്ദേഹം കേള്‍ക്കുക ആയിരുന്നു. സന്തോഷം അടക്കാനാകാതെ ഒപ്പമുള്ള കൂട്ടുകാരോട് വിവരം അറിയിക്കാന്‍ ഓടിപോയി അവരോടു പറയാനും കഴിഞ്ഞു.
അള്ളാഹു വിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ് സംസം വെള്ളം. തവാഫ് കഴിഞ്ഞ് രണ്ടു 'റകഅത്ത്' നമസ്കരിച്ച ശേഷം നബി (സ) സംസം വെള്ളം കുടിച്ചിരുന്നു. "അത് കുടിക്കുന്നത് വിശപ്പിനു ശമനവും, രോഗത്തിന് ഔഷധവും" ആണെന്ന് അദ്ദേഹം  പറഞ്ഞിട്ടുണ്ട്.  
അവരുടെ സംഘ തലവനായ അബ്ദുല്‍ സമദ് മുഹമ്മദും ഇദ്ദേഹത്തിനു ഇല്ലാതിരുന്ന സംസാരശേഷിയും മറ്റും തിരിച്ചു കിട്ടിയതില്‍ അത്ഭുതപ്പെട്ടു. മക്കയിലെ തന്നെ ക്ലിനിക്കില്‍ പരിശോധനക്കും വിധേയനാക്കി. അലി അബ്ദുള്ളക്കു സാധാരണ നിലയില്‍ ആയതായി അവിടുത്തെ ഡോക്ടര്‍ ഗസ്സാലിയും സാക്ഷ്യപ്പെടുത്തിയതായി അറബ് ന്യൂസും റിപ്പോര്‍ട്ട്  ചെയ്തു.
ഇനിയിപ്പോള്‍ പഴയ വികലാംഗ തിരിച്ചറിയല്‍ കാര്‍ഡു വേണ്ട  എന്നതില്‍ അല്ലാഹുവിനെ സ്തുതിക്കുകയാണ് ഇദ്ദേഹം.                 

1 അഭിപ്രായം:

Areekkodan | അരീക്കോടന്‍ പറഞ്ഞു...

ഹജ്ജ് ചെയ്യുന്നവര്‍ക്ക് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങള്‍ വര്‍ഷിക്കപ്പെടുന്നു.നാഥാ , ഞങ്ങള്‍ക്കും ഹജ്ജ് ചെയ്യാനുള്ള തൌഫീക്ക് നല്കണേ,ആമീന്‍.